Thursday, September 1, 2011


രാത്രിയുടെ ഉദരത്തിലേക്കു എരുളിന്റെയ് മൂർച്ച ആഞ്ഞു കയറി...
ഒരു നേർത്ത രോദനം പോലും പുറത്തു കേൾപ്പിക്കാതെ തന്നെ...

സ്വപ്‌നങ്ങൾ കൂട്ടില്ലാത്തവന്  പക്ഷേ ആ നിശബ്ധതയിരുന്നു പ്രിയം...
അരുതെന്നോരയിരം വട്ടം പറഞ്ഞിട്ടും...അവളായിരുന്നു അവനെ പ്രണയിച്ചത്... സ്വപ്നം വിലകുറഞ്ഞത്‌ അല്ലെന്നു പഠിപ്പിത്...

അറിയില്ലെന്നു അഭിനയിച്ചപ്പോഴും...
അവനറിഞ്ഞിരുന്നു സ്വപ്നങ്ങൾ  കൊള്ളയടിച്ചവൾ  പോകുമെന്ന്...

അവിജാരിതമായി തുറന്ന ജനലിലൂടെ..
ഇന്നേതോ വിവാഹമഗളങ്ങൾ കൂട്ടമായ്‌ പറന്നു കയറുന്നു...
മുനയുള്ള ഒറ്റ കൊമ്പുമായി തലയ്ക്കു ചുറ്റും മൂളിപറക്കുന്നു...

ഇടക്ക് രക്തം ഊറ്റുന്ന ചെറിയ നോവല്ല അവന്റെ പ്രശ്നം...
അവയുടെ ഇരതേടൽ ബാക്കിവക്കുന്ന .. അസഹ്യമായ അസ്വസ്തകളാണ്...